Apr 4, 2015

ഈറ്റകള്‍ക്കിടയിലെ ജീവിതം



8.55ന്റെ പാസഞ്ചര്‍ ബസ്സ്
നീളത്തില്‍ പായു കാണുമ്പോള്‍
ഈറ്റവെട്ടാന്‍ കാട്ടിലേക്കു പോയ
കുഞ്ഞാമ്മ മറയിലേക്ക്
ആളുകളെ തോണ്ടുു.

ഈറ്റക്കാടിന്‍ ചാലിലൂടെ നടക്കും ആനപ്പറ്റമേ
മഴക്കാറ് തഴമ്പായി പതിഞ്ഞ
എന്റ പൗലോയുടെ കൈയ്യുകള്‍ കണ്ടോ
ഇലകള്‍ക്കിടയില്‍ മുളച്ച കൂവല്‍ പെരുത്തു.
ആനച്ചുരു മണത്ത് മലതോറും അലഞ്ഞ്
പൗലോയുടെ ബീഡിക്കറയാല്‍ വരച്ച കൈലി കണ്ട്
അതില്‍നിൂര്‍ന്നു വീണ തീപ്പെട്ടിയോട്,
മഴയിറങ്ങിയ മലച്ചെതുക്കില്‍ ചിരിച്ച
ചേരിന്‍ പെരുക്കി*നോട്
ഏറുമാടത്തിന്‍ ഒഴിഞ്ഞ മൗനത്തോട്
കുന്ത്രപുഴയില്‍ പുളഞ്ഞ കുയിലി**നോട്
അവന്റെ കാല്‍ വന്ന് തൊട്ടപ്പോള്‍
കരിക്കുറിഞ്ഞി പൂത്തുപോയെന്നു
കൂരന്‍ കുതിഞ്ഞുപാഞ്ഞ് പറഞ്ഞിട്ടുപോയി
എവിടെയാവാം? കൂവല്‍ കേട്ട്
ഇരുപുളം പയ്യാനിയും ഇലകള്‍ ചേര്‍ത്തു
പ്രാര്‍ത്ഥനയോടെ കാട്ടുചെമ്പകം പൂത്തു
പരീലുവളളി***കളപ്പാടെ മുറിവുകളുടെ
കായുകള്‍ നിലത്തേക്കെറിഞ്ഞ്
തോട്ടപ്പുഴു ചോരകുടിച്ചുറക്കത്തിലും സ്വപ്നമായി കേട്ടു
കാറ്റു തല്ലിയ**** തമ്പകത്തിന്റെ മേലു മുഴുവന്‍
കൂടുകളാക്കിയ മരംകൊത്തികള്‍ തലയെറിഞ്ഞു
അവന്റെ വാക്കത്തിയുടെ പാളലിനായി
നിന്നുകൊടുക്കാറുണ്ടെന്നു കയ്പന്‍ വള്ളികള്‍

ഈറ്റക്കാട് ലോറിയേറിപോയി
ദിവസവും വാര്‍ത്തകളും എഴുത്തുകളുമായി
തിരിച്ചുവരുന്നു..

പെയിന്റടിച്ചു പുത്തനാക്കിയ
8.55 ന്റെ പാസഞ്ചര്‍ ബസ്സ്
നീളത്തില്‍ പായുമ്പോള്‍
പനമ്പില്‍ വാതിലില്‍ നി്
പൗലോയുടെ മോള്
ഇപ്പോഴും ആളുകളെ തോണ്ടും
റാണിക്കല്ലും***** മെഴുക്കുമാലിയും***** കടന്ന്
മറയും മരങ്ങളുമില്ലാതെ വെളുത്ത
കാടിപ്പുറം ആവറുകുട്ടി*****യിലെ
മുളച്ചുവരു മരക്കുഞ്ഞുങ്ങള്‍
മഴക്കാറു തഴമ്പായി പതിഞ്ഞ
രണ്ടു കൈയ്യുകള്‍ ഇുമോര്‍ത്തു നില്‍ക്കും.

---------------------------------------------------------------
കുറിപ്പുകള്‍:
*ചേരിന്‍ ചെരുക്ക് - ചേര് എ കാട്ടുമരം തൊടുമ്പോള്‍ ഉണ്ടാകു ചൊറിച്ചില്‍ (ചേരു പെരുത്തു എ നാട്ടുപറച്ചില്‍ )
**കുയില്‍ - മലമ്പ്രദേ ശ ങ്ങളിലെ പുഴകളില്‍ കാണപ്പെടു ഒരു മത്സ്യം
***പരീലുവള്ളികള്‍ - മരത്തില്‍ പറ്റിച്ചേര്‍ു കേറിക്കിടക്കു കാട്ടുവള്ളി . ഇതിന്റെ ചുവന്ന പഴം പെറുക്കി കറി വയ്ക്കാറുണ്ട്.
**** കാറ്റു തല്ലുക - കാ'ിലെ ഒരു തരം ചൊരുക്ക്.
*****റാണിക്കല്ല് ,മെഴുക്കുമാലി - കാടുമായി ബന്ധപ്പെ' സ്ഥലങ്ങള്‍
******ആവറുകുട്ടി- ഒരു സ്ഥലപ്പേര്.

No comments:

Post a Comment