വഴികളിലൂടെ-യിരച്ചുവരുന്നു,
ഇരുട്ടിന്‍ മറകീറി കാതിലെത്തുന്നു.
നിശ്ശബ്ദതയിലെ അറബനത്താളമോ,
പാപ്പന്‍റെ വീക്കന്‍ ചെണ്ടയോ,
കബറിന്‍ മോളിലൂടെ
പറന്നു വരും ബാങ്കോലിയോ,
പുഴയ്ക്കു മീതെ
മലയില്‍ നിന്ന് വരും
മഴയോച്ച്ചയോ,
മൂന്നാംമൈലിറക്കത്തില്‍ തെന്നി വീണ
വണ്ടിയോ,
വാറ്റ് കുടിച്ചുറഞ്ഞുപോയ
നിലവിളിത്തൊണ്ടയോ,
ചോദ്യങ്ങള്‍പാലം കടന്ന് പാഞ്ഞൂ.. .
ഇരുട്ടിന്‍ മറകീറി വരുന്നൂ
മറ്റുളളവരിലേക്കും.
ഉറക്കത്തില്‍ഒന്നുമോര്‍മ്മവേണ്ടിനി.
No comments:
Post a Comment