May 27, 2016

ഇലകളായി ജീവിക്കേണ്ടിവന്ന പൂവുകള്‍
------------------------------------------
പൂവുകളായി ജനിക്കാനായിരുന്നു ഉത്തരവ്
എന്നാല്‍ ഇലകളായി കൊമ്പു നീട്ടി
നിറങ്ങളും ഗന്ധവും മോഹിച്ചു
പച്ചയുടുത്ത് തലകുനിച്ചു നിന്നു
വേരുകള്‍ ശേഖരിച്ചവയെല്ലാം
പാകം ചെയ്തു പച്ചയായിപ്പോയി
ഒന്നു ചിരിക്കാനോ കരയാനോ ആകാതെ
പൂവുകളെ കാമുകര്‍ ചുംബിക്കുന്നതു കണ്ട്
എന്തോ ഒരിത് ഞരമ്പുകളിലൂടെ പായും
വല്ലാത്ത ഒരു ഒറ്റപ്പെടല്‍
ഇലകള്‍ ഇലകളോടിങ്ങനെ
പൂവുകള്‍ പരാഗങ്ങള്‍ വിതറി
ചെയ്യുന്നത് ആവുില്ലല്ലോ?
ചുംബനങ്ങള്‍, തലോടല്‍
എല്ലാം അന്യമാണീ പച്ചപ്പിന്
എല്ലാം കഴിഞ്ഞ് താഴോട്ടു വീഴുന്ന പൂവിനെ
കവിതയാല്‍ വാഴ്ത്താന്‍ ആളുണ്ട്
ഇളം പച്ച കരിമ്പച്ചയായി
മഞ്ഞച്ച് വീഴുന്ന ഞങ്ങളെ
ആര്‍ക്കു വേണം?
മണ്ണിനടിയില്‍ വേരുകള്‍
രഹസ്യമായി തൊടുമ്പോള്‍
വെറുതെ പാറിക്കളയുവാനല്ലാതെ
എന്തു ചെയ്യാന്‍?
ഇതാ ഞരമ്പുകളറ്റുപോകുന്ന ഈ പോക്കില്ലേ
മണ്ണു കാത്തിരിക്കുന്നുണ്ടാവും
മണവും അഴകുമില്ലാത്ത ഈ ഞങ്ങളെ!

Apr 4, 2015

ഈറ്റകള്‍ക്കിടയിലെ ജീവിതം



8.55ന്റെ പാസഞ്ചര്‍ ബസ്സ്
നീളത്തില്‍ പായു കാണുമ്പോള്‍
ഈറ്റവെട്ടാന്‍ കാട്ടിലേക്കു പോയ
കുഞ്ഞാമ്മ മറയിലേക്ക്
ആളുകളെ തോണ്ടുു.

ഈറ്റക്കാടിന്‍ ചാലിലൂടെ നടക്കും ആനപ്പറ്റമേ
മഴക്കാറ് തഴമ്പായി പതിഞ്ഞ
എന്റ പൗലോയുടെ കൈയ്യുകള്‍ കണ്ടോ
ഇലകള്‍ക്കിടയില്‍ മുളച്ച കൂവല്‍ പെരുത്തു.
ആനച്ചുരു മണത്ത് മലതോറും അലഞ്ഞ്
പൗലോയുടെ ബീഡിക്കറയാല്‍ വരച്ച കൈലി കണ്ട്
അതില്‍നിൂര്‍ന്നു വീണ തീപ്പെട്ടിയോട്,
മഴയിറങ്ങിയ മലച്ചെതുക്കില്‍ ചിരിച്ച
ചേരിന്‍ പെരുക്കി*നോട്
ഏറുമാടത്തിന്‍ ഒഴിഞ്ഞ മൗനത്തോട്
കുന്ത്രപുഴയില്‍ പുളഞ്ഞ കുയിലി**നോട്
അവന്റെ കാല്‍ വന്ന് തൊട്ടപ്പോള്‍
കരിക്കുറിഞ്ഞി പൂത്തുപോയെന്നു
കൂരന്‍ കുതിഞ്ഞുപാഞ്ഞ് പറഞ്ഞിട്ടുപോയി
എവിടെയാവാം? കൂവല്‍ കേട്ട്
ഇരുപുളം പയ്യാനിയും ഇലകള്‍ ചേര്‍ത്തു
പ്രാര്‍ത്ഥനയോടെ കാട്ടുചെമ്പകം പൂത്തു
പരീലുവളളി***കളപ്പാടെ മുറിവുകളുടെ
കായുകള്‍ നിലത്തേക്കെറിഞ്ഞ്
തോട്ടപ്പുഴു ചോരകുടിച്ചുറക്കത്തിലും സ്വപ്നമായി കേട്ടു
കാറ്റു തല്ലിയ**** തമ്പകത്തിന്റെ മേലു മുഴുവന്‍
കൂടുകളാക്കിയ മരംകൊത്തികള്‍ തലയെറിഞ്ഞു
അവന്റെ വാക്കത്തിയുടെ പാളലിനായി
നിന്നുകൊടുക്കാറുണ്ടെന്നു കയ്പന്‍ വള്ളികള്‍

ഈറ്റക്കാട് ലോറിയേറിപോയി
ദിവസവും വാര്‍ത്തകളും എഴുത്തുകളുമായി
തിരിച്ചുവരുന്നു..

പെയിന്റടിച്ചു പുത്തനാക്കിയ
8.55 ന്റെ പാസഞ്ചര്‍ ബസ്സ്
നീളത്തില്‍ പായുമ്പോള്‍
പനമ്പില്‍ വാതിലില്‍ നി്
പൗലോയുടെ മോള്
ഇപ്പോഴും ആളുകളെ തോണ്ടും
റാണിക്കല്ലും***** മെഴുക്കുമാലിയും***** കടന്ന്
മറയും മരങ്ങളുമില്ലാതെ വെളുത്ത
കാടിപ്പുറം ആവറുകുട്ടി*****യിലെ
മുളച്ചുവരു മരക്കുഞ്ഞുങ്ങള്‍
മഴക്കാറു തഴമ്പായി പതിഞ്ഞ
രണ്ടു കൈയ്യുകള്‍ ഇുമോര്‍ത്തു നില്‍ക്കും.

---------------------------------------------------------------
കുറിപ്പുകള്‍:
*ചേരിന്‍ ചെരുക്ക് - ചേര് എ കാട്ടുമരം തൊടുമ്പോള്‍ ഉണ്ടാകു ചൊറിച്ചില്‍ (ചേരു പെരുത്തു എ നാട്ടുപറച്ചില്‍ )
**കുയില്‍ - മലമ്പ്രദേ ശ ങ്ങളിലെ പുഴകളില്‍ കാണപ്പെടു ഒരു മത്സ്യം
***പരീലുവള്ളികള്‍ - മരത്തില്‍ പറ്റിച്ചേര്‍ു കേറിക്കിടക്കു കാട്ടുവള്ളി . ഇതിന്റെ ചുവന്ന പഴം പെറുക്കി കറി വയ്ക്കാറുണ്ട്.
**** കാറ്റു തല്ലുക - കാ'ിലെ ഒരു തരം ചൊരുക്ക്.
*****റാണിക്കല്ല് ,മെഴുക്കുമാലി - കാടുമായി ബന്ധപ്പെ' സ്ഥലങ്ങള്‍
******ആവറുകുട്ടി- ഒരു സ്ഥലപ്പേര്.

വിഷാദം


കരിംപ്പച്ച കാടുണ്ട് കൂടെ
ഒഴുകാത്ത പുഴയുണ്ട്

കുഞ്ഞിലേ വരച്ച കുഞ്ഞുചന്ദ്രന്
ഇതുവരെ വളര്ന്നിട്ടില്ല
വേരുകളില് പൂവിടര്ത്തുന്ന
നിലത്തിഴയുന്ന ചെടികളുണ്ട്
മഴയേറ്റ് വെയില് വിറയ്ക്കുന്നുണ്ട്
വഴികളെല്ലാം തിരിച്ചുപോരുന്നുണ്ട്
പ്രണയവും കവിതയുമില്ലാതെ
ഒരു വെള്ളത്താള് മലര്ക്കുന്നുണ്ട്
അങ്ങകലെയുള്ള മൗനങ്ങളെ
എന്നെയിങ്ങനെ നിശ്ശബ്ദമാക്കല്ലേ..
വിഷാദത്തേക്കാള് വിശുദ്ധമായതെന്തുണ്ട്.?

സ്വപ്നം



അവളുടെയൊപ്പമിരുന്നൂ
പറഞ്ഞൂ പലകാര്യങ്ങള്‍
''പുസ്സിക്ക് പിറന്ന കുഞ്ഞുങ്ങള്‍
നാരകത്തിലാദ്യം വന്ന കായ്‌
കാറ്റും മഴയുമോരുമിച്ചുവന്ന്
ചെന്തെങ്ങ് ഒടിച്ചു കളഞ്ഞൂ..''

വീട്ടുകാര്യങ്ങള്‍ നാട്ടുകാര്യങ്ങളായി
കുന്നുമിടവഴിയും,മാന്തോപ്പും,
റബ്ബര്‍കാടും,കാറ്റും വന്ന്
ഞങ്ങള്‍ക്ക്‌ ചുറ്റുമിരുപ്പായി
ഏതു വഴിയേ വന്നൂ..?
ജനലിന്‍ ചതുരത്തിലൂടെ,
ഓടിന്‍ പൊട്ടലിലൂടെ
വീട്ടകത്തേക്ക് കേറാന്‍
ഞങ്ങള്‍ക്കെത്ര പഴുതുവേണം
പുതപ്പ് മാറിയപ്പോഴോ
പനി പോയതിനാലോ
സ്വപ്നത്തില്‍ അവള്‍ക്കെന്തു ചേല്!



കൊച്ചുറോസ


 ക‍ുന്നിൻ ചെരിവിലെ
പള്ളിയിലേക്ക്
അമ്മച്ചിയുടെ
കുരുത്തോലഞ്ഞൊറിവിൽ തൂങ്ങി
കൊച്ചുറോസ
ഒരു കുഞ്ഞുമലാഖ പോലെ നീങ്ങവേ
കയ്യാല മറവിൽ
ഇടവഴികളിൽ
റബ്ബർതോട്ടങ്ങളിൽ
ഞങ്ങളുടെ ചങ്കുകൾ
ബാൻഡുസെറ്റ് പറയുന്നു

ഗീവർഗീസ് പുണ്ണ്യാളന്റെ
കോഴിപ്പെരുന്നാളിന്‌
മലബാറു മിഠായിക്കടകളെ
പ്രദക്ഷിണം വയ്ക്കുന്ന
കൊച്ചുറോസയെന്ന
കൊച്ചുറോസ.
പള്ളിപ്പറമ്പിലെ
ബലൂൺ കഷ്ണങ്ങളാൽ
കൊച്ചുകുമിളകൾ തീർത്ത്
നെറ്റിയിലിടിച്ചു പൊട്ടിക്കുന്ന
കൊച്ചുറോസയെന്ന
വെള്ളിൽപ്പറവ
‘എന്നെയും കൊണ്ടോവോ
നിങ്ങടെ പള്ളിയിൽ
ഞാൻ പെസഹാപ്പം തരാ’മെന്ന്
താളത്തിൽ
ഈണത്തിൽ
ചരിഞ്ഞ്, മറിഞ്ഞ്
കൊച്ചുറോസ.
പ്രണയലേഖനങ്ങളുടെ
ക്രിസ്തുമസ്സിന്‌,
ആദ്യകുർബ്ബാനയുടെ
പള്ളിമണികൾക്കൊപ്പം,
‘ഇതെന്റെ സോളമനെന്ന്’
കണ്ണുകൊണ്ട്
ഭൂമി ചുംബിച്ച്
കൊച്ചുറോസ
നടന്ന്, കയ്യാല ചാടി
മാഞ്ചോട്ടിലൂടങ്ങനെ...
ജോണിക്കുട്ടി പറയുന്നു;
‘പ്രണയമൊരു ഗൂഢസുഖം’
കപ്യാരു മൈക്കിൾ;
‘പ്രണയമൊരു കുമ്പസാരം’
അന്ത്രു;
‘രാത്രിനമസ്ക്കാരത്തിനു പോകാതെ
തിയറ്ററിലെ തിരശ്ശീലയിൽ
കണ്ണെറിയുന്നതുപോലെ..’
അനന്തരം
സന്ധ്യ,
രാത്രി,
പ്രഭാതം...
കൊച്ചുറോസ
വളരുന്നതിനു മുമ്പേ
ഈ കഥ നിറുത്താം
അല്ലങ്കിലവൾ
പലതും പറഞ്ഞേക്കാം
ചേമ്പിൻകാട്ടിൽ,
പള്ളിയുടെ
പൊട്ടക്കിണറിൻ മറവിൽ
പലപ്പോഴുമവളൂടെ
മെഴുകുതിരികൾ കെട്ടത്...

ആൽബം



പോക‍ുന്നതിന‍ു മുമ്പേ
ഒര‍ു കടൽ കടക്കണം
നിർത്തുന്നതിന‍ു മുമ്പേ
ഒര‍ുവളെ പ്രണയിക്കണം
ഒര‍ു ഫുൾസ്റ്റോപ്പിലെൻ
മൗനം ആർക്ക‍ും വേണ്ടാതെ
കിട്ക്ക‍ുമ്പോൾ
നിങ്ങളെന്തു ചെയ്യ‍ും?
കരയര‍ുത്
മഴക്കച്ചയാലെന്നെ
പുതപ്പിക്ക‍ുക.
അത്രമാത്രം
നിങ്ങൾ
ഓർമ്മ വലിച്ചെറിയുക
ഞാൻ ഉണർന്നിരിക്ക‍ും.

May 20, 2014

ബാംസുരി



നിലാവില്‍ ഞാന്‍ നില്‍ക്കുന്നു
ഹരി ബാംസുരിയിലൂടൊഴുകി വരുന്നു.
ആകാശം നക്ഷത്രങ്ങള്‍ വിടര്‍ത്തുന്നു.
പുഴ പറഞ്ഞ കവിതയില്‍ നിലവിളിയുടെ ധര്‍ബാരി...

ഏതു ശേറിലാണ് നിന്നെക്കുറിച്ചുള്ള വിലാപങ്ങള്‍ ഒളിപ്പിക്കുക?
ഏതു മത് ലയിലാണ് നിനക്കുള്ള പ്രണയാശംസകള്‍ ഞാന്‍ നല്‍കുക?
നിലാവ് ഇടുങ്ങിയ ഗലിയിലൂടെ ഒഴുകിവരുന്നു.
ഈ രാത്രിയില്‍
എന്‍റെ വീട്ടുമുറ്റത്ത് ജാസ്മിനുകളെല്ലാം വിടര്‍ന്നിട്ടുണ്ടാവും!
എനിക്കു ചന്ദ്രിക കാണണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്
നിശാഗന്ധി കണ്ണുകളടയ്ക്കുന്നുണ്ടാവും !
വഴികളെല്ലാം അറ്റമില്ലാതൊടുങ്ങുന്നുണ്ടാവും
റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ രാവെളിച്ചം
നിന്‍റെ വീട് കാണിച്ചു തരുന്നു.
നീയില്ലാത്ത വീട്
നാവറ്റ സ്വരംപോല്‍ ഭീതിദം.


ഈ വഴിയേ നടന്നാല്‍ നിന്നടുത്തെത്താം
പൂവുകളെല്ലാം വിടര്‍നിരിക്കുന്നുവെന്നു പറയാം
പുലരും വരെ
നിന്‍റെ മയില്‍പ്പീലിമിഴിയില്‍ കണ്ണെറിഞ്ഞ്,
നീ..നീയെന്നു പുലമ്പി
ചാരുകേശാല്‍ ഗസലുതി ര്ത്ത്,
എനിക്കു നീയല്ലാതാരുമില്ലെന്നും,
മലകളെല്ലാം മഴ കാണാന്‍ കൊതിക്കുന്നെന്നും പറഞ്ഞ്
ഒരു രാത്രികൊണ്ട് ജനിച്ച് ജീവിച്ച്
കിഴക്ക്‌ സൂര്യന്‍ വിരലുകളുയര്‍ത്തുമ്പോള്‍
വേദനയോടെനിക്ക് മരണത്തിനു പിറകെ നടക്കണം!
മൃത്യുവാണൂത്തരം,ജീവിതം ചോദ്യവും!



പക്ഷേ... ഹരിയുടെ ബാംസുരി പെയ്തു തീരുന്നില്ല..



ഏകാന്തതയുടെ നൂറ് ദിവസ്സങ്ങള്..


അങ്ങനെ പെട്ടെന്ന് ഒറ്റയ്ക്കാകുമ്പോള്‍ മസ്സ് ഒരുതരം പ്രത്യേക ലഹരിയിലാവും.ആരുമറിയാതെ എങ്ങോട്ടൊക്കെയോ പോകും.ചിലത് കാണും, കേള്‍ക്കും, മണക്കും, രുചിക്കും.അങ്ങ വിവിധ കാഴ്ച്ചകളും, മണങ്ങളും,ഒച്ചകളും തൊട്ടടുത്ത് വന്ന് നില്ക്കും. എങ്ങെനെ ഇങ്ങനെയായി എന്നു ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരമുണ്ടാകില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കുള്ളില്‍ തനിയെയാകുന്ന ചില നിമിഷങ്ങള്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് . വഴികള്‍ ,ബസ്സ്,തീയറ്റര്‍,മാളുകള്‍ അങ്ങനെ പലതരം ആളുകളുടെ ഒഴുക്കുകള്‍ക്കിടയ്ക്ക് ഒന്നുമല്ലാതെ ഇരിക്കുക എന്നത് ഏറെ പ്രയാസം തന്നെ !  പക്ഷേ.. നാം ഒറ്റപ്പെടുന്നത് ആര്‍ക്കുമില്ലാത്ത ചില നേരങ്ങള്‍ മുക്ക് കിട്ടുന്നു എന്നതുകൊണ്ടാണ്. ആ ഒറ്റയ്ക്കുള്ള സമയങ്ങളില്‍ ഋതുക്കളുടെ പലതരം അുഭവങ്ങള്‍ മുക്ക് സാധ്യമാകും.

നഗരങ്ങളില്‍ തിരക്കില്ലല്ലോയെന്ന് ആശങ്കപ്പെടും.ഈ ഗ്രാമത്തിലുള്ളവരൊക്കെ എവിടെപ്പോയെന്ന് ആകുലപ്പെടും..എവിടെയാണ് ഇന്നലെ വരെ ഈ ചെടികളിലും മരങ്ങളിലും വന്നിരുന്ന് ചിലച്ച കിളികള്‍.? എവിടെപ്പോയി സന്ധ്യതോറും വെളുക്കെ മണപ്പിച്ച മുല്ലപ്പൂക്കള്‍..? ഒരുപാട് ചോദ്യങ്ങള്‍ വന്ന് വീണ്ടും ഒറ്റപ്പെടുത്തും.അപ്പോള്‍ ഇറങ്ങി ഒറ്റപ്പോക്ക് പോകണം. നഗരത്തിലെ തിരക്കുള്ള വഴികളിലേക്ക്..പല നിറവും മണവുമുള്ള തിരക്കുള്ള നഗരത്തിലേക്ക്...ഒറ്റയേറ് വെച്ചുകൊടുക്കണം..

ബസ്സില്‍ ഒറ്റയ്ക്കാണല്ലോ എന്നഹങ്കരിച്ച്  പോകുമ്പോള്‍ അടുത്തിരുന്നയാള്‍ സ്ഥലമെത്തിയോ എന്ന ശങ്കയുമായി തോണ്ടുമ്പോള്‍ ഒറ്റയ്ക്കല്ലല്ലോ എന്നത് മാത്രം അരികിലിരിക്കുന്നു. ഗരത്തില്‍ ബസ്സിറങ്ങി അടുത്ത ബസ്സില്‍ കായലിരികത്ത്പോയി നില്‍ക്കുമ്പോള്‍ കായല്‍ അതിന്റെ സ്വതസിദ്ധമായ പഴയ രീതികള്‍ കാണിക്കും. അപ്പോള്‍ ഒറ്റയ്ക്കാണെന്ന സുഖമുള്ള വിഷാദം വീണ്ടും ഉന്മിഷത്താക്കും. കായലരികില്‍ നിന്ന് തൊട്ടടുത്തുള്ള സ്റോപ്പ് വരെ ജീവിതം എന്നത് കൂടെ വരുന്നപോലെ തോന്നും. വീണ്ടും വണ്ടി കയറി എത്തേണ്ടിടത്തെത്തുമ്പോള്‍ ഇവിടെയെന്തിനു വന്നൂ എന്നായിരിക്കും സംശയം. അവിടെ നിന്നും ഓട്ടോയ്ക്ക് കയറുമ്പോള്‍ 15 രൂപയുണ്ടോയെന്ന സംശയം മാത്രമാകും കൂടെ..ഡ്രൈവറെപ്പോലും കാണില്ല! എത്ര രൂപ കൊടുത്തെന്നോ ? ബാക്കി തന്നതെത്രെയെന്നോ അറിയാത്തത്ര ഒറ്റയ്ക്ക്..

ഫ്ളാറ്റിലെ ലിഫ്റ്റില്‍ മൂന്നുപേരുണ്ടായിരുന്നോ ? അവരോട് ചിരിച്ചോ ? ഇതൊന്നുമിെക്കറിയണ്ടെന്ന് പറയാം. ആര് എവിടെപ്പോകുന്നു ?, എന്ത് ചെയ്യുന്നു ? എന്നത് തീര്‍ത്തും വ്യക്തിപരമായതിാല്‍ എന്ത്ി പേടിക്കണം..? ലിഫ്റ്റുണ്ടാക്കിയിരിക്കുന്ന ലോഹം, ഗ്ളാസ്സ്, തൂക്കിയിട്ടിരിക്കുന്ന ചെയിന്‍ എന്നിവയെക്കുറിച്ച് ആലോചിക്കുമോ ? ിങ്ങളാരാ എന്ന ചില സമയത്തെ ചോദ്യമൊഴിച്ച് ഇങ്ങ എല്ലാം വിചാരിച്ച് ചങ്ക് പൊള്ളിക്കരുത്. ഓരോദിവസ്സവും രയ്ക്കുകയും, പൊഴിയുകയും ചെയ്യുന്ന മുടികളെക്കുറിച്ചുള്ള പഴയ പാട്ടിയാെേര്‍ത്താല്‍ വീണ്ടും ഒറ്റയ്ക്കാവാം..

            കോളിംഗ്ബെല്ലടിക്കുമ്പോള്‍ ആരെങ്കിലും വന്ന് വാതില്‍ തുറന്ന് നീയാരാ എന്നു ചോദിച്ചാല്‍ എന്തു ചെയ്യും..? അയ്യോ റൂം മാറിപ്പോയി സോറി...എന്ന് പറഞ്ഞോഴിഞ്ഞാല്‍ പ്രശ്നം തീരുമോ..? വാതില്‍ തുറക്കുന്നത് പ്രതീക്ഷിച്ചയാള്‍ തന്നെയാണെങ്കില്‍ , ഇന്നെന്താ തുറക്കാന്‍ ഇത്ര താമസമെന്ന പരിഭവം പറയാം...അല്ലെങ്കില്‍ ഒറ്റനോട്ടത്തില്‍ എല്ലാം അറിയാമെന്ന ഭാവത്തില്‍ ഏകനാവാം...വൈകിട്ടുവരെ പുസ്തകമോ, മാസികകളോ വായിക്കാം. ടിവി കാണാം. സമയാസമയങ്ങളില്‍ ഭക്ഷണം കഴിക്കാം.. ഇടയ്ക്കിടെ കക്കൂസില്‍ ധ്യാലീനനാകാം.

  പക്ഷേ രാത്രിയാകുമ്പോള്‍ ഏകാന്തത പോകുമോയെന്ന പേടിയോടെ കിടക്കയില്‍ പതിക്കുമ്പോള്‍ അങ്ങോട്ട് തിരിഞ്ഞുകിടക്കുന്ന നിങ്ങളാരാ എന്നാരെങ്കിലും ചോദിക്കുമോ..?  ചാറ്റ് ചെയ്തപ്പോള്‍ പറഞ്ഞതെന്താ ഇപ്പോള്‍ ചോദിക്കാത്തത്?  എത്ര സ്നേഹത്തോടെയാണ് അവസ്ഥകളെ കണ്ടെത്തിയത്? പട്ടിണി കിടക്കേണ്ട എന്ന് പറഞ്ഞ് ഇഷ്ടം പോലെ പണം തന്നത്? എന്തിനായിരുന്നു എന്ന ചോദ്യത്തിനു മുമ്പേ ഒന്നിനുമല്ല എന്നായിരിക്കും പറയുക. ഹെലോ...ആരെങ്കിലും വന്ന് ഇതിനായിരുന്നു എന്ന് പറയുമോ..? ഈ രാത്രിയിലെങ്കിലും..!

                        ഒരുവശം ചെരിഞ്ഞുള്ള കിടപ്പില്‍ താഴെയുള്ള കട്ടിലിന്റെ ഓര്‍മ്മകളെക്കൂറിച്ചോര്‍ത്തു കരഞ്ഞു. എത്ര പേരുടെ ശരീരങ്ങളെ ഇങ്ങനെ കെട്ടിപ്പിടിച്ചിട്ടുണ്ടാകും.. പല ഭാരം.. പലതരം ചലങ്ങള്‍ .., മണങ്ങള്‍...ശബ്ദങ്ങള്‍...ശ്ശോ ഇങ്ങനെയോര്‍ത്താല്‍ ഒറ്റയ്ക്കല്ലാതാകും.. ഉറക്കം എന്നത് ഏകാന്തമായ ഒന്നാണ് .അതിനാല്‍ അതു ചെയ്യുക തന്നെ. പക്ഷേ അടുത്തുള്ള ഒരാള്‍ രാത്രിയില്‍ ഒറ്റയ്ക്കല്ലാതാക്കിയോ..? കട്ടിലിന്റെ ഓര്‍മ്മകളിലേക്ക് വീണ്ടും ... എല്ലാ ചലങ്ങള്‍ക്കൊടുവിലും ഒരു നിശ്ശബ്ദത ഇങ്ങനെ മുഴങ്ങും...എപ്പൊഴോ ഉറങ്ങിപ്പോകും...

            ഉറക്കത്തില്‍ ആരുമില്ലാത്ത ഗരത്തില്‍ ...ബസ്സുകളും കാറുകളും ഡ്രൈവര്‍മാരില്ലാതെ ഓടുന്നു. അയ്യോ ഒറ്റയ്ക്കായല്ലോ എന്ന് ചിരിച്ചുകരഞ്ഞു.. തുറന്നുവെച്ചിരിക്കുന്ന ബാറിലെ അരണ്ടവെളിച്ചത്തില്‍ ഒഴിച്ചുവെച്ച മദ്യം വേഗത്തിലിറക്കി...ലഹരിയിലും ഒറ്റയ്ക്കാണല്ലോ എന്ന് ആഹ്ളാദിച്ചു. അകലെയുള്ള വലിയ കെട്ടിടങ്ങള്‍ നോക്കി. ആരുമില്ലാതെന്തിനാ ഇതോക്കെ  പണിതതെന്ന് ?

അപ്പോള്‍...ആ അനക്കമറ്റ നേരത്ത് നിങ്ങളാരാ എന്ന് ആരെങ്കിലും ചോദിക്കുമോ..?

ഒറ്റയ്ക്കാണ് എന്ന് പറഞ്ഞ് ആള്‍ക്കൂട്ടത്തിലൂടെ നടന്നുതോരുന്നു...അതെ നിശബ്ദതയ്ക്കുള്ളില്‍ ഒരാള്‍ ഒറ്റക്കാകുന്നൂ...




Aug 19, 2009

മാരിയപ്പന്‍

മലയിറങ്ങിയ
മഴയ്ക്ക്
മാരിയപ്പന്റെ ചൂര്

കാട്ടുപൊകല
തലക്കറക്കത്തില്‍
മഴയത്ത് പുഴയില്‍
നിലാവുദിക്കുന്നു

മുതുവാ ചെണ്ട

തന്നിടത്തെ
തലയ്ക്കോലൊരു
കൊടുങ്കാറ്റിന്നുരുള്‍ പൊട്ടല്‍

മാരിയപ്പന്‍

ചാവുമൂപ്പനായി മലയിറങ്ങുന്നു.
പിണവൂര്‍കുടിയിലിന്ന്‍ മഴക്കറക്കം
മാരിയപ്പന്‍
മല കേറി പോണ കണ്ടോ
ചോലയ്ക്കിടയില്‍ മാരി പെയ്ത്‌ പെയ്ത്‌ ...


Aug 11, 2009

പെയ്ത്ത്‌

മേച്ചിലില്‍പെയ്ത്ത്‌ തീരും

മേച്ചിലിനും തറയ്ക്കുമിടയില്‍
ഞങ്ങളൊരുമിച്ചു പെയ്യും ,

മണ്ണിനടിയില്‍ പെയ്ത്
വിത്തുകളെപിടിച്ചുണ ര്‍ത്തി
ഉറക്കെയുറക്കെ ചിരിക്കും
തെന്നിത്തെറി ക്കാന്‍
വഴികളെ അഴിച്ചുപണിയും
മലകളെ,അതിലെ മരങ്ങളെയും
വീടിനടുത്ത്‌ കൊണ്ട് വന്ന്‍നിര്‍ത്തിത്തരും
പുഴ വന്നടുത്ത്
കെട്ടിപ്പിടിച്ച് കിടക്കും

മണ്ണിലേക്കുതാഴാത്ത
ഉള്ളിലെ കാറിന്‍
ചൂടന്‍ പെയ്ത്തുകള്‍

ഞാന്‍

വഴിപോലെ
മലര്‍ന്നു നോക്കി
ആരും നടന്നു പോയില്ല

മരം പോലെ
ആകാശത്തുയര്‍ന്നു നോക്കി
ആരും കൂട് കെട്ടിയില്ല

പുഴ പോലൊന്നോഴുകി
തോണി തുഴയാന്‍
നേരമാര്‍ക്ക്‌

അകവും പുറവും

ചിരിയാണകത്തും പുറത്തും
കതകില്‍ ഞാന്‍ മുട്ടുന്നു
തരുമോ അല്‍പ്പം ചിരിതന്‍ മഴ

വാതലിനപ്പുറം തോരുന്നൂ ചിരി
ഒരുവളെ കാണുവാന്‍ കാത്തുനില്‍ക്കും

വഴിപോല്‍ ചന്കിടിപ്പിന്‍ കരച്ചില്‍
വിസ്മയം ,ചിരിതന്‍ മഹാവര്‍ഷതിമില
കാതില്‍ മുഴങ്ങെ ലോകമെത്രമേല്‍
ചെറുതെന്നും;മുള്ളിന്‍ കൂര്‍ത്ത
ചുംബനമാണ് വലുതെന്നും
ഞാനും നീയുമീ കൊടും മൗനവും
നിരന്തരമുച്ചരിക്കയാലാകണം
വഴികളിത്രമേല്‍ ചിരിതന്‍
കടലാഴമാകുന്നതും,ഞാനതില്‍തൊട്ട്
വിലാപവേദമുച്ചരിക്കുന്നതും,

കരച്ചിലാണെന്നകത്തും പുറത്തും!

Aug 9, 2009

വഴികള്‍ തൊട്ടടുത്തിരുന്നു പറയുന്നതുപോലെ തോന്നുന്നുണ്ടോ ?

പ്രണയമെന്നോ
ഈ വഴിക്ക് പേര്‍ ?

കറുത്ത മുഖത്താലെന്നെ
നോക്കി നീണ്ട് വലിഞ്ഞ്..

പഴയ സുല്‍ത്താന്മാര്‍
ചക്രവര്‍ത്തികള്‍, ഗാമമാര്‍ ,
ചരിത്രത്തിന്റെ കുതിര കയറിയ വഴിയിത്‌.

ഈ വഴിയിലല്ലേ
കിനാവിന്റെ
തലയറ്റ്‌ കിടന്നു പിടഞ്ഞതും
വായ്ത്തലയുടെ
ധീരച്ചരിതങ്ങള്‍ക്ക്
നടക്കാന്‍
തന്റെ കൈകള്‍ നീട്ടിയതും..

ഇതിനോ
പ്രണയമെന്നു
നാമുറക്കത്തിലും...

പഴയകാലം
പുതുവഴിയിലൂടെ
റോന്തു ചുറ്റുന്നുണ്ട്
കൃത്യവും,ചടുലവുമായ
അതേ ഈണത്തില്‍
ഇങ്ങോട്ടു വരേണ്ട
വരുന്നുണ്ടെന്നാണ്
പലവഴികളും
കാണുമ്പോള്‍ പറയുക

ഏറ്റവും പുതിയ മണവുമായെത്തി
ഏതോ കാലൊച്ചകള്‍

ഇരുന്നാല്‍ മതിയെന്നവള്‍
പഴയ വാക്കുതന്നെ
പ്രണയമെന്നുതന്നെ
ഈ വഴിയ്ക്ക് പേര്‍!

പഴയ കപ്പല്‍ പായകള്‍
തൊട്ടടുത്തിരുന്നു പറയുന്നു:
"ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴിയേ വാ ചങ്ങാതീ.."
**************************************
എന്‍.എന്‍ .കക്കാടിന്റെ വരികളോട് കടപ്പാട്‌





പച്ചവഴികള്‍

നിറങ്ങളെല്ലാമടുത്തുനില്ക്കുന്നു

കാട്ടകത്തിന്‍ നിറത്തില്‍
കുത്തിയ പച്ചയായി
വെയില്‍ കിടക്കും
വഴിതന്‍ മഞ്ഞയായി
വീടിനുള്ളില്‍ നിറയും
മൗനത്തിന്‍ കറുപ്പായി
ഏത് തൊട്ടു വരയ്ക്കണം
മനസ്സിലെ അമൂര്‍ത്തചിത്രം ?

മഴയുടെ ചിത്രം വരഞ്ഞിട്ടു
പൂക്കള്‍ വരയ്ക്കാം
അടിയിലാകാശമെന്നെഴുതി വെയ്ക്കാം
ഏത് വരച്ചാലും
തിരിഞ്ഞു പോകുന്നു.
ഇല വരയ്ക്കവേ
സൂര്യനാവുന്നൂ..
സൂര്യനോ
മഴയുടെ ചിത്രമെഴുതുന്നു.

മഴയുണ്ട് മുന്നില്‍
കണ്ടു വരയ്ക്കാന്‍
നിന്നുതരില്ലവള്‍

മഞ്ഞച്ചായങ്ങള്‍ കൊണ്ട്
വരച്ച വരയില്‍ തുടങ്ങാം
ജീവിതം പോല്‍
രൂപമില്ലാ നിഴലുകള്‍

എത്ര വരഞ്ഞാലും
തീരാത്ത പച്ചപോല്‍
നിറയുന്നൂ മനസ്സില്‍
കനം വച്ച യാത്രകള്‍...


Aug 6, 2009

ക്യാന്‍സര്‍ വാര്‍ഡിലെ മഴ

ഇയ്യോബിന്റെ പുസ്തകം
പോലീ നഗരം
തീവെളിച്ചത്തിലേക്ക്
പെയ്യും മുറിവുകള്‍
രാവു മുഴുവന്‍
ഉണര്‍ന്നിരുന്ന്
പകലുറങ്ങും മരങ്ങള്‍
പീള കെട്ടിയ കണ്ണുമായി
നിരത്തിയിട്ട കുഞ്ഞുങ്ങള്‍
പറന്നുവീഴും
ചില്ലറയിലൂടെ നടത്തം...

ഒരു മഴവില്ല് പോലും
തികച്ചുകാണാതെ
വെള്ളാട പുതച്ച്
താഴത്തെ നിലയിലേക്കിറങ്ങി-
പോയൊരു കുട്ടി
ഇന്നത്തെ മഴയ്ക്കൊപ്പം
മുറിയിലെത്തി.

"വേദനകളുടെ
ആയിരം മഴവില്ലുകള്‍
ഞാന്‍ കണ്ടിരുന്നു.
മൊട്ടത്തലയ്ക്ക് ചുറ്റും
പറപ്പകളും,തുമ്പികളും
വലയങ്ങളായത്...

പഴുത്ത പ്ലാവില കളായിരുന്നീ
മുറി നിറയെ
തൊപ്പി തുന്നാന്‍
ഉപയോഗം കഴിഞ്ഞ സൂചികള്‍..."

കോശങ്ങള്‍ പൂക്കുന്നയീ-
ഇടത്തില്‍ നിന്ന്
എത്ര ശബ്ദങ്ങളാണ്
തൂത്തു മാറ്റുന്നത്

കടുത്ത മണങ്ങള്‍ക്കൊപ്പം
മൂടിപ്പുതച്ച് കണ്ണ് മിഴിച്ച്
സ്ട്രെക്‌ച്ചറില്‍
ഞാന്‍ നടന്നുപോയി .

ജനറല്‍ വാര്‍ഡില്‍
നിന്നൊരു കൂട്ടക്കരച്ചില്‍
കൈവിരല്‍ പിടിച്ച്
മഴയിലേക്കിറങ്ങുന്നു...


Aug 2, 2009

സൂര്യന്‍

ടോര്‍ച്ചുവെട്ടം
വെള്ളത്തില്‍ വീണ്
മേച്ചിലില്‍ വിറങ്ങലിയ്ക്കെ
പണ്ട്‌
പുഴവെള്ളത്തില്‍ മുങ്ങി
സൂര്യന്‍
പാലത്തിന്‍ പള്ളയില്‍
വിടര്‍ന്നതോര്‍ക്കുന്നു.

ഇരട്ട പ്പാറയുടെയാഴങ്ങളില്‍
മുങ്ങാ ങ്കുഴിയിട്ട്‌നിവരുമ്പോള്‍
ചുഴിയുടെ കിഴക്ക്
മഴവില്ല് നിന്നു.
വായില്‍ വെള്ളം കൊണ്ട്
ചീറ്റിച്ചപ്പോള്‍ കണ്ട
അതേ ചെലോടെ..

തുരുത്ത്തിന്‍കരയില്‍
മണിമരുതിന്‍ ചോട്ടില്‍
ചൂണ്ടയിട്ടോര്‍ത്തിരുന്നു
ആരോനും,പൂളോനും
താളത്തില്‍ മറിഞ്ഞു കളിച്ചു.

ഇപ്പോള്‍
ഈ പുഴയിലെന്നെ
കാണാത്തപ്പോള്‍
കുട്ടിക്കാലത്തെ
മൊട്ടത്തലയില്‍
സൂര്യന്‍ വിരല്‍ തൊട്ടു.

Aug 1, 2009

അപ്ലൈഡ് ആര്‍ട്ട്


പലനിറമുള്ള തകരബോര്‍ഡുകള്‍
പലനിറമുള്ള ബ്രഷുകള്‍
കഴ വെച്ചുകെട്ടിമുകളിലെ
ബോര്‍ഡിന്റെ പ്രതലത്തിലേക്ക് നോക്കി
അയാള്‍ നില്‍ക്കുന്നുണ്ട്.
ആകാശത്തേക്ക് ഇടയ്ക്കിടെ നോക്കും
ആകാശത്തൂന്ന് വീഴുന്ന നിറങ്ങള്‍ബ്രഷിലേക്കൊതുക്കാനായി.
കൊഞ്ചിച്ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍
ദൃഡതയോടേ മമ്മൂട്ടി
പലപല പെണ്‍മോറുകള്‍
അവന്റെ വരകളിലേക്കൊതുങ്ങിക്കൂടുന്നു
നഗരത്തിലെ നിറങ്ങള്‍ക്കും
 തിളക്കത്തിനുമായിഅയാള്‍ വരയ്ക്കുന്നു
ബ്രഷില്‍ എപ്പോഴും ടര്‍പ്പന്‍ തൊടാത്ത നിലവിളി
ഹോര്‍ഡിംഗ്,ബാനര്‍,ഭിത്തികള്‍
നിറമുള്ള ചുംബനത്തിനായി കാത്തിരിക്കും
ഞാനും വരയ്ക്കും
അതെ ബ്രഷ് ചലനത്തിലല്ലാതെ
പാലറ്റില്‍ ചായം കോരിയൊഴിച്ച്
സന്ധ്യയെ വരയ്ക്കും
ഞാനെന്നെത്തന്നെ വരച്ചുവെയ്ക്കും
എനിക്കും അവനുമിടയില്‍
 ഹോര്‍ഡറിന്റെ ഉയരത്തില്‍
മഞ്ഞ നിറം ബ്രഷിനാല്‍ മായുന്നു
അവന്‍ ഒരു ബ്രഷ് ഇനാമലില്‍ മുക്കി
അടുത്ത തകരഭിത്തിയിലേക്ക്
എഴുതിക്കളയുന്നുതന്റെ
കറുത്ത് മെലിഞ്ഞതല്ലാ‍ത്ത രൂപങ്ങള്‍.

Jul 31, 2009

ഇലവ്


ശിശിരത്തില്‍
ഒരു പ്രാര്‍ഥന പോലെ
ചുവന്ന കൊടിയുയര്‍ത്തി വിടരും
വേനലില്‍
 ചെറു മഞ്ഞു കഷ്ണങ്ങളായി ചിതറി
ഒരു വഴക്കായി മാറും
ഉള്ളിലൊളിപ്പിച്ച തീ മുഴുവന്‍
ചിരിച്ച് ചിരിച്ച് കത്തിത്തീരുമ്പോള്‍
പാവം തോന്നും.
വെറും തീപ്പെട്ടിയാവാനാണോ
കാട്ടിലൊറ്റയ്ക്ക്മുടി മുഴുവന്‍ ചുവപ്പിച്ച്ഞെളിഞ്ഞത്...?

ഏകാന്തം


ബസ്സുറക്കത്തിന്നിറക്കമിറങ്ങുന്നു
മുന്നില്‍ മഴയുടെ തണുത്ത മുടിയിഴ
കവിളിലുരുമ്മുന്നരുമയായി,കമ്പിയില്‍
തല കീഴായി കഥയുരയുന്നുണ്ടു കാറ്റ്

ഉത്തരമില്ലൊന്നിനും;എനിക്കുമീയാത്രയ്ക്കും.

അടുത്ത സ്റ്റോപ്പില്‍ യുദ്ധ ചിത്രങ്ങളിറങ്ങി;
ഉറക്കത്തിന്നിറക്കത്തിലേക്കൊരപകടം
കാലിടറി വീഴുമോ;അരികിലില്ല നീ!

കൂവല്‍


വഴികളിലൂടെ-യിരച്ചുവരുന്നു,
ഇരുട്ടിന്‍ മറകീറി കാതിലെത്തുന്നു.

നിശ്ശബ്ദതയിലെ അറബനത്താളമോ,
പാപ്പന്‍റെ വീക്കന്‍ ചെണ്ടയോ,
കബറിന്‍ മോളിലൂടെ
പറന്നു വരും ബാങ്കോലിയോ,
പുഴയ്ക്കു മീതെ
മലയില്‍ നിന്ന് വരും
മഴയോച്ച്ചയോ,
മൂന്നാംമൈലിറക്കത്തില്‍ തെന്നി വീണ
വണ്ടിയോ,
വാറ്റ് കുടിച്ചുറഞ്ഞുപോയ
നിലവിളിത്തൊണ്ടയോ,

ചോദ്യങ്ങള്‍പാലം കടന്ന് പാഞ്ഞൂ.. .

ഇരുട്ടിന്‍ മറകീറി വരുന്നൂ
മറ്റുളളവരിലേക്കും.
ഉറക്കത്തില്‍ഒന്നുമോര്‍മ്മവേണ്ടിനി.

May 26, 2009

ഓര്‍മകളില്‍



കാടിനേയും ,പുഴയെയും
മഴ കൊഴുക്കുന്നയിടങ്ങളെയും
വാറ്റ് മണക്കുന്ന നിലാവിനെയും
ആണ്‍കുട്ടികളുടെ തുടകളെയും
അവന്‍ പ്രേമിച്ചു.

പെണ്‍ കിനാക്കാളോ
വാക്കുകളോ ഇഷ്ടമില്ലത്തവന്‍.

ആണ്‍കുട്ടികള്‍
അവനൊപ്പം ചിരിച്ചുപോകുന്നത്
കണ്ടിട്ടുണ്ട്
ബലൂണുകള്‍ പോലെ അകന്ന്

തലകൊഴിഞ്ഞു വീഴും വരെ
പുകയടിക്കുന്ന മരങ്ങള്‍

മഴയൊഴിഞ്ഞ കാട്ടിലെ മറവില്‍
അവനെന്‍റെ തുടകളില്‍
പൂക്കള്‍ വരച്ചു
അര നിറയെ വസന്തം

ഓരോ പൂവും
ഇന്നെന്നെയോര്‍മിപ്പിക്കുന്നു
കാടിന്റെ മലര്‍ന്ന കാഴ്ച
അവന്‍റെയും.

Feb 6, 2009

ബൊക്ക



എവിടെയോ നിന്ന പൂവുകള്‍,ഇലകള്‍
എന്നോപ്പം പോരുന്നു
ഒരു കാട് കൂടെ വരുന്ന പോലെ.

Feb 4, 2009

കാത്തിരിപ്പ്


വരേണ്ടവര്‍
വരാത്തത് കൊണ്ട്
വരാത്തവരെ
കാത്തിരിക്കുന്നു.

Feb 3, 2009

ഉറക്കം



ആദ്യമേ ഉമ്മയുറങ്ങുന്നു
ഞാനുറങ്ങാതെ ഉമ്മെയെയോര്‍ത്തു

ഉമ്മ സ്വപ്നത്തിലെന്നെയോര്‍ക്കുന്നു

ഞാന്‍ ഉറങ്ങുന്നു

ഉറങ്ങുന്ന ഞങ്ങളെ ഓര്‍ത്ത്
ആരെങ്കിലും ഉറങ്ങാതിരിക്കുമോ...?

റാഫി*






ഒരിയ്ക്കല്‍ കേട്ടാല്‍
കൂടെ പോരും
അഴയായി
തലയ്ക്കുമുകളില്‍ കമിഴ്ന്നുവീഴും
അതിനെ മേഘമല്‍ഹാറെന്നു
വിളിക്കുന്നവരെ കണ്ടിട്ടുണ്ട്.

പാട്ടിനെ മറന്നുള്ള നടത്തത്തില്
‍ഒരു തൊണ്ട രോമങ്ങളെ
എണീപ്പിച്ച് കൂടെവരും
വിരലുകള്‍ ഹാര്‍മോണിയമാകും

തീരെ ചെറുപ്പത്തില്‍,-
അത്ര അറിവു പോരാ കേട്ടോ-
ആരോ ഇതേ തൊണ്ട
കേള്‍പ്പിച്ചായിരുന്നു

ഞാനിവിടുണ്ടെന്നു
പറയുന്നപോലെഅത്ര
എളുപ്പമല്ലല്ലോ ഒന്നും!

പലനിറമുള്ള തുമ്പികള്
‍ഈ പാട്ടിന്റെ
പാട്ടിന്നു പറന്ന്
ഒച്ചയുള്ള സ്വപ്നങ്ങളായി
എന്നെയങ്ങ് ഉറക്കിക്കളയും
ആരാ അതെന്ന്
ഓര്‍ക്കുന്നതിനേക്കാള്‍വെക്കെന്ന്.

*മുഹമ്മദ് റാഫി

Feb 1, 2009

അടുപ്പ്



അക്ബര്‍



കാലത്തേഎണീറ്റ്‌
അടുക്കളയിലെ
കരിതൊട്ടപാത്രങ്ങളെകുളിപ്പിച്ച്‌
കുഞ്ഞിനുംമുറ്റത്തെചെടികളെയും
മുല കൊടുത്തുറക്കി
ഒരു കെട്ടുതുണി അലക്കി
തിരിച്ചു വന്ന്‌
താളും,തകരയും
കൊണ്ട്‌ വെച്ച
കറിയില്‍ഉപ്പും
എരിവുംകുറവെന്ന
കുറ്റം കേട്ട്‌
ഉള്ള്‌ ചൊറിഞ്ഞ്‌
ചാരമായി പറന്ന്‌
ഇരുട്ട്‌ മണത്ത്‌
കിടക്കയില്‍പതിക്കുമ്പോള്
‍എന്റുമ്മാ..
അകത്തി വെച്ച
വിറകുകള്‍ക്കുള്ളിലേക്ക്‌
ഊതിയൂതി തീയാട്ടുന്ന
എരിച്ചലോടെ
ഒരു മലയുടെ കനംഏറ്റ്‌
അങ്ങനെ കിടക്കണം
നനഞ്ഞ വിറകിന്റെ
ശ്വാസം മുട്ടിയ പുകച്ചിലായി.